പടുപ്പ്: മൂന്നാഴ്ച മുമ്പ് മകൻ ആത്മഹത്യ ചെയ്തതിനു പിന്നാലെ പിതാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. ശങ്കരംപാടി കൊരമ്പാറയിലെ എ. ബാലകൃഷ്ണൻ നായരാണ് (70) മരിച്ചത്. മകൻ മണികണ്ഠനെ (47) കഴിഞ്ഞ ജനുവരി 31ന് പാണ്ടി വനമേഖലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ഇന്നലെ രാവിലെ 7.30ഓടെയാണ് ബാലകൃഷ്ണൻ നായർ വീടിന്റെ പിറകുവശത്തുള്ള റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറ്റിൽ ചാടിയത്. ശബ്ദം കേട്ട് ഓടിയെത്തിയ ബന്ധുക്കളും നാട്ടുകാരും കുറ്റിക്കോലിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്ന് ഉടൻതന്നെ പുറത്തെടുത്ത് ബേഡഡുക്ക താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ: സാവിത്രി. മറ്റു മക്കൾ: ശാന്തി, ജ്യോതി. മരുമക്കൾ: ചന്ദ്രൻ, മോഹനൻ, രമ്യ. സഹോദരങ്ങൾ: ശ്യാമള, കസ്തൂരി, പരേതരായ ദാമോദരൻ നായർ, ലക്ഷ്മി അമ്മ, ശാരദ, മാലിങ്കു നായർ, മുത്തുനായർ.